ഡോക്ടർ അഖിലേഷ് വർമയുടെ മരണത്തിനു ശേഷമാണു ലക്ഷ്മിക്ക് ആ ഡയറി കിട്ടിയത്. മങ്ങിയ നീല നിറത്തിൽ അതിമനോഹരമായ കൈപ്പടയിൽ എഴുതിയ ഡയറികുറിപ്പുകൾ ....
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും താനിത് കണ്ടിട്ടില്ലല്ലോ എന്നത് അവളെ അത്ഭുതപ്പെടുത്തി...
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും താനിത് കണ്ടിട്ടില്ലല്ലോ എന്നത് അവളെ അത്ഭുതപ്പെടുത്തി...
ഓഫീസ് മുറിയിൽ അദ്ധേഹത്തിന്റെ ബുക്കുകൾക്കിടയിൽ സ്ഥാനം പിടിച്ചിരുന്ന ആ ഡയറി ആദ്യമായാണ് കണ്ണിൽ പെടുന്നത്. ഓഫീസ് മുറിയിലെ ജനാലപാളികൾ മലർക്കെ തുറന്നിട്ട് അദ്ദേഹം ഇരിക്കുന്ന കസേരയിൽ അവൾ ഇരുന്നു. ഡയറി മെല്ലെ തുറന്നു ,പഴകിയ കടലാസിന്റെ ഗന്ധം അവളുടെ മൂക്കിൽ തുളച്ചു കയറി.ശ്രദ്ധാപൂർവ്വം അവൾ പേജുകൾ മറിച്ചു തുടങ്ങി..തീയതിയോ വർഷമോ ഒന്നും കുറിക്കാതെ ദിവസം മാത്രം രേഖപ്പെടുത്തി എഴുതി തുടങ്ങിയ ഡയറികുറിപ്പുകൾ....
ബുധൻ....,
ഇന്ന് ആദ്യമായി ഞാൻ സെന്റ് ജോൺസ് മെന്റൽ ഹോസ്പിറ്റലിൽ ജോലിക്ക് കയറി. മലമുകളിലെ പള്ളിക്കു അരികിലുള്ള ഹോസ്പിറ്റൽ ശരിക്കും ഒരു സുഖവാസ കേന്ദ്രം പോലെയുണ്ട്. രോഗികൾ എന്ന് പറയാൻ മാത്രം രോഗമുള്ളവർ ആരെയും തന്നെ ഇന്ന് ഞാൻ കണ്ടില്ല .വർഷങ്ങളോളം പരിചയമുള്ളവരെ പോലെ പെരുമാറുന്ന ആശുപത്രി ജീവനക്കാർ,
രോഗികളോട് ചിരിച്ചു കൊണ്ട് തമാശകൾ പറയുന്ന പള്ളിലച്ചൻ ഫാദർ റൊസാരിയോ.അവരൊക്കെ കൂടി അവിടം അത്രമേൽ മനോഹരമാക്കുകയാണ്. ഇന്നെനിക്കു ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഞാൻ അവിടം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു....
അവൾ പതിയെ അടുത്ത താള് മറിച്ചു...,
രോഗികളോട് ചിരിച്ചു കൊണ്ട് തമാശകൾ പറയുന്ന പള്ളിലച്ചൻ ഫാദർ റൊസാരിയോ.അവരൊക്കെ കൂടി അവിടം അത്രമേൽ മനോഹരമാക്കുകയാണ്. ഇന്നെനിക്കു ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഞാൻ അവിടം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു....
അവൾ പതിയെ അടുത്ത താള് മറിച്ചു...,
വ്യാഴം.....,
ഇന്നത്തെ ദിവസം എനിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.ഇന്നെന്റെ ആദ്യത്തെ രോഗി ഒരു പെൺകുട്ടി ആയിരുന്നു .സിസ്റ്റർ സ്റ്റെഫി ആണ് അവളെ എന്റെ അരികിലേക്ക് കൂട്ടി കൊണ്ട് വന്നത്. അതിസുന്ദരിയായൊരു പെൺകുട്ടി, ഇരുപത് വയസ്സിനു മുകളിൽ പ്രായം പോകില്ല.അവളുടെ ഇടത്തെ മൂക്കിൽ ചുവന്ന നിറത്തിൽ തിളങ്ങുന്നൊരു മൂക്കൂത്തി,വലത്തേ കവിളിൽ ഒരു കാക്കപ്പുള്ളി,ആ മൂക്കൂത്തിയുടെ ഭംഗി കൊണ്ടാവണം ഞാൻ അവളെ ശ്രദ്ധിച്ചത്.ആരെയും ശ്രദ്ധിക്കാതെ തന്റെ വലിയ കണ്ണുകൾ വിടർത്തി വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് അവൾ ...
"സിസ്റ്റർ.. പേഷ്യന്റിന്റെ പേര് ..???"
"ഡോക്ടർ, അന്ന എന്നാണ് ഞങ്ങൾ ഇവളെ വിളിക്കുന്നത്.ഒരു വർഷം മുന്നേ ചിലർ ഇവിടെ കൊണ്ട് വന്നാക്കിയിട്ട് പോയതാണ്.ചേച്ചിയും ഭർത്താവും ആണെന്നാണ് അന്ന് വന്നവർ അച്ഛനോട് പറഞ്ഞത്..പിന്നീട് ഒരിക്കലും അവർ ഇവളെ തേടി വന്നിട്ടില്ല .ഇടയിൽ എപ്പോഴെങ്കിലും ആ സ്ത്രീ വിളിച്ചു ഇവളുടെ വിശേഷങ്ങൾ തിരക്കും. അത്ര തന്നെ...
വന്ന നാൾ മുതൽ ഒരു ചെറുപ്പക്കാരന്റെ പേര് ഈ കുട്ടി പറയുന്നുണ്ട്. ആരെന്നോ? എവിടെന്നോ ഒന്നും അവൾക്കു അറിയുകയും ഇല്ല... "
വന്ന നാൾ മുതൽ ഒരു ചെറുപ്പക്കാരന്റെ പേര് ഈ കുട്ടി പറയുന്നുണ്ട്. ആരെന്നോ? എവിടെന്നോ ഒന്നും അവൾക്കു അറിയുകയും ഇല്ല... "
ഞങ്ങളെയൊ ഞങ്ങളുടെ സംസാരത്തെയോ ഒന്നും ശ്രദ്ധിക്ക പോലും ചെയ്യാതെ അവൾ വിജനതയിൽ ചിത്രം വരയ്ക്കുകയാണ് എന്നെനിക്കു തോന്നി.അതിൽ നിന്നും ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഞാൻ അവളോട് ചോദിച്ചു ..
" അന്നാ.. തനിക്കു ഇപ്പൊ എന്താ വയ്യായ്ക...? "
ഉറക്കത്തിൽ നിന്നും ഉണർന്നു വന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ കുറച്ചു നേരം എന്നെ നോക്കി നിന്നു.....
"ഉറക്കമില്ല ഡോക്ടർ... ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടയ്ക്കുമ്പോൾ മുഴുവൻ എന്റെ ദത്തന്റെ ഓർമകളാണ് ... അവൻ എവിടെയാണ് എന്നെനിക്കറിയില്ല.അവൻ എന്നെയും കാത്ത് ആ റയിൽവേ സ്റ്റേഷനിൽ നിൽപ്പുണ്ടാവും. എനിക്കിഷ്ടമുള്ള ഓറഞ്ച് നിറമുള്ള ഡെയ്സി പൂക്കളുമായി....."
മധുരമായ ശബ്ദത്തോടെ അത് പറഞ്ഞു കൊണ്ടവൾ എന്റെ മേശപ്പുറത്തേയ്ക്ക് തല ചായ്ച്ചു...
" താൻ ഒന്നും ആലോചിക്കാതെ ഉറങ്ങണം.ദത്തൻ സമയമാകുമ്പോൾ തനിക്കരികിൽ വരും തനിക്കിഷ്ടമുള്ള ഡെയ്സി പൂക്കളുമായി. ഉറക്കം നഷ്ടപ്പെട്ടാൽ ഇയാളുടെ ഭംഗി പോകും...ദത്തൻ വിഷമിക്കും.താൻ നേരത്തെ കിടന്നുറങ്ങണം.ഞാൻ സിസ്റ്ററുടെ കയ്യിൽ മരുന്ന് കൊടുത്തു വിടാം..."
നിഷ്കളങ്കമായി ഒന്നു ചിരിച്ചു കൊണ്ട് അവൾ സിസ്റ്ററിനൊപ്പം നടന്നു പോയി.പക്ഷേ എന്തോ അവൾ പോയ ശേഷവും അവളും ദത്തനും എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു.
ആരാണ് ദത്തൻ...??
ലക്ഷ്മി അടുത്ത പേജിലേക്ക് കണ്ണുകൾ പായിച്ചു,
ആരാണ് ദത്തൻ...??
ലക്ഷ്മി അടുത്ത പേജിലേക്ക് കണ്ണുകൾ പായിച്ചു,
വെള്ളി.... ,
ഞാൻ ഇന്നും ആ കുട്ടിയെ കണ്ടു. 'അന്ന',അവൾ കൂടുതൽ സുന്ദരിയായിരിക്കും പോലെ തോന്നി. മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളുള്ള സാരിയിൽ അവളുടെ സൗന്ദര്യം പതിന്മടങ്ങു വർധിച്ച പോലെ. തോട്ടക്കാരൻ പീലിയോട് വർത്താനം പറഞ്ഞു പനിനീർ പൂക്കളെ താലോലിച്ചു കൊണ്ട് നിൽക്കുകയാണ് അവൾ ,എന്നെ കണ്ടയുടൻ ഓടി വന്നു ഒരു ശുഭദിനം ആശംസിച്ചു.അവളുടെ മനോഹരമായ ചിരി ആ കണ്ണുകളിലെ വിഷാദത്തെ ഒളിപ്പിച്ചു വച്ചു.ആശുപത്രി ഇടനാഴിയിലൂടെ അവൾ നടന്നു നീങ്ങുന്നതും നോക്കി ഞാൻ നിന്നു.അവളുടെ കഥ അറിയാൻ എന്റെ മനസ്സിൽ വെമ്പൽ കൊണ്ടു. ആരോടു ചോദിക്കും... ??
ഫാദർ റൊസാരിയോയുമായി വൈകുന്നേരം ചൂടുള്ള പാൽ കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ അന്നയെ പറ്റി ചോദിച്ചു. അദ്ദേഹത്തിനും അന്നയെ കുറിച്ച് ഒന്നും അറിയില്ല എന്നെനിക്കു മനസ്സിലായി.ഇനി അവളെയും ദത്തനെയും കുറിച്ച് അറിയണമെങ്കിൽ അവളോട് തന്നെ ചോദിക്കണം. അവളുമായി കൂടുതൽ അടുത്തിടപഴകുവാൻ ഞാൻ ശ്രമിച്ചു തുടങ്ങി.
ഫാദർ റൊസാരിയോയുമായി വൈകുന്നേരം ചൂടുള്ള പാൽ കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ അന്നയെ പറ്റി ചോദിച്ചു. അദ്ദേഹത്തിനും അന്നയെ കുറിച്ച് ഒന്നും അറിയില്ല എന്നെനിക്കു മനസ്സിലായി.ഇനി അവളെയും ദത്തനെയും കുറിച്ച് അറിയണമെങ്കിൽ അവളോട് തന്നെ ചോദിക്കണം. അവളുമായി കൂടുതൽ അടുത്തിടപഴകുവാൻ ഞാൻ ശ്രമിച്ചു തുടങ്ങി.
പിന്നെയുള്ള താളുകളിൽ ദിവസം പോലും അടയാളപ്പെടുത്തിയിരുന്നില്ല.....
ഇന്ന് ഞാൻ അന്നയോടു ഏറെ നേരം സംസാരിച്ചു. ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ ജനാലയിലൂടെ അവൾ താഴ്‌വാരത്തിലൂടെ ഒഴുകുന്ന അരുവി നോക്കി നിൽക്കുകയായിരുന്നു.അവളുടെ നീണ്ട മുടി കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.എന്തോ ആ നിമിഷം എനിക്കവളോട് ചെറിയൊരു ഇഷ്ടം തോന്നി..
" അന്നാ ... "
എന്റെ വിളി അവൾ കേട്ടില്ലെന്നു തോന്നുന്നു. ചിന്തകളുടെ മറ്റൊരു ലോകത്തിലായിരുന്നു അവൾ. "അന്നാ " കുറച്ചു കൂടി ഉച്ചത്തിൽ ഞാൻ വിളിച്ചു....
ഞെട്ടി തിരിഞ്ഞവൾ എന്നെ നോക്കി.അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു...
ഞെട്ടി തിരിഞ്ഞവൾ എന്നെ നോക്കി.അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു...
" ഡോക്ടർ എപ്പോ വന്നു..??
ഞാൻ അറിഞ്ഞതെയില്ല...ഞാൻ ആ അരുവിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു..."
ഞാൻ അറിഞ്ഞതെയില്ല...ഞാൻ ആ അരുവിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു..."
പുറത്തേക്കു വിരൽ ചൂണ്ടി അവൾ പറഞ്ഞു.
" വെറും നൂല് പോലെ നേർത്തു വന്നു അവസാനം എന്തും വിഴുങ്ങാൻ ത്രാണി നേടിയെടുത്തു അത് ദൂരേയ്ക്ക് ഒഴുകി പോകുന്നു. നോക്ക് ഡോക്ടർ നമ്മുടെ ജീവിതം പോലെ തന്നെയാ അവയുടേതും അല്ലെ.....??"
"അതേ " ഞാൻ തലയാട്ടി സമ്മതിച്ചു..
അന്നയുമായി സൗഹൃദത്തിലാവാൻ എനിക്ക് താമസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവൾ അവളുടെ പൂർവ്വകാലം മറന്നു പോയിരുന്നു. ഓർമയുടെ താളുകളിൽ അവൾക്കു ബാല്യവും കൗമാരവും ഉണ്ടായിരുന്നില്ല .ദത്തന്റെ പേര് മാത്രം അറിയാവുന്നൊരു യൗവ്വനം മാത്രം. അതു മാത്രമായിരുന്നു അവളുടെ ഓർമകളിൽ നിറയെ.....
അവൾ പറഞ്ഞു തുടങ്ങി
അന്നയുമായി സൗഹൃദത്തിലാവാൻ എനിക്ക് താമസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവൾ അവളുടെ പൂർവ്വകാലം മറന്നു പോയിരുന്നു. ഓർമയുടെ താളുകളിൽ അവൾക്കു ബാല്യവും കൗമാരവും ഉണ്ടായിരുന്നില്ല .ദത്തന്റെ പേര് മാത്രം അറിയാവുന്നൊരു യൗവ്വനം മാത്രം. അതു മാത്രമായിരുന്നു അവളുടെ ഓർമകളിൽ നിറയെ.....
അവൾ പറഞ്ഞു തുടങ്ങി
"ദത്തൻ ..,അവനെ ഞാൻ കണ്ടിട്ടില്ല ഡോക്ടർ... അവൻ എന്നോട് മിണ്ടിയിട്ടില്ല,സംസാരിച്ചിട്ടില്ല പക്ഷേ ഞങ്ങൾ പ്രണയത്തിലായിരുന്നു അത് മാത്രം എനിക്കറിയാം ഡോക്ടർ ..
ദത്തന് വേണ്ടി ഞാൻ കവിതകൾ എഴുതിയിരുന്നു..,
ദത്തന് വേണ്ടിഞാൻ പാട്ടുകൾ പാടി അയച്ചിരുന്നു..,
ദത്തന് വേണ്ടി ഞാൻ പുസ്തകങ്ങൾ നൽകിയിരുന്നു..,
ദത്തന് വേണ്ടി മാത്രം ഞാൻ സ്വപ്നം കണ്ടു....,
അവനു വേണ്ടി ഞാൻ കാത്തിരുന്നു....
ദത്തന് മൂക്കൂത്തി വലിയ ഇഷ്ടമായിരുന്നു,
അവനു വേണ്ടിയാണ് ഞാൻ മൂക്കൂത്തി ഇട്ടത്..."
ദത്തന് വേണ്ടി ഞാൻ കവിതകൾ എഴുതിയിരുന്നു..,
ദത്തന് വേണ്ടിഞാൻ പാട്ടുകൾ പാടി അയച്ചിരുന്നു..,
ദത്തന് വേണ്ടി ഞാൻ പുസ്തകങ്ങൾ നൽകിയിരുന്നു..,
ദത്തന് വേണ്ടി മാത്രം ഞാൻ സ്വപ്നം കണ്ടു....,
അവനു വേണ്ടി ഞാൻ കാത്തിരുന്നു....
ദത്തന് മൂക്കൂത്തി വലിയ ഇഷ്ടമായിരുന്നു,
അവനു വേണ്ടിയാണ് ഞാൻ മൂക്കൂത്തി ഇട്ടത്..."
അവൾ ദത്തനെ കുറിച്ച് വായ് തോരാതെ സംസാരിച്ചു കൊണ്ടിരുന്നു....
അന്നയ്ക്കു ദത്തനോടുള്ള പ്രണയം എന്നെ വല്ലാതെ ആകർഷിച്ചു.അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ ശ്രവിച്ചു. പറഞ്ഞു പറഞ്ഞു ഒടുവിൽ അവൾ
അന്നയ്ക്കു ദത്തനോടുള്ള പ്രണയം എന്നെ വല്ലാതെ ആകർഷിച്ചു.അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ ശ്രവിച്ചു. പറഞ്ഞു പറഞ്ഞു ഒടുവിൽ അവൾ
"ഡോക്ടർ എന്റെ ദത്തൻ, അവൻ.... അവനാ റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു നിൽപ്പുണ്ട്. എനിക്ക് പോണം, അവൻ എനിക്ക് മാത്രമായി ഡെയ്സി പൂക്കളുടെ വലിയൊരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. എനിക്കവനെ കാണാൻ പോണം..."
അവൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് മുറിക്കു പുറത്തേയ്ക്ക് കുതിച്ചു ,പുറകെ ഞാനും. ഇടനാഴിയിൽ വച്ചു ഞാനവളുടെ നീണ്ട മുടിയിൽ പിടുത്തമിട്ടു .അവൾ പുറകിലേക്ക് മറിഞ്ഞു. എനീക്കൊപ്പം വന്ന സിസ്റ്റർ സ്റ്റെഫി അവളെ താങ്ങി പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയി .....
അന്ന ആരാണ്..??
ദത്തൻ ആരാണ്..??
ദത്തൻ ആരാണ്..??
ഈ ചോദ്യങ്ങൾ എന്റെ മനസ്സിനെ പിന്നെയും വല്ലാതെ ബുദ്ധിമുട്ടിച്ചു, അന്നയ്ക്കു ദത്തൻ എന്ന വ്യക്തിയോട് ഉള്ള അടങ്ങാത്ത പ്രണയം , അവളുടെ വാക്കുകൾ, സ്വപ്നങ്ങൾ ഒക്കെ എന്നെ ദിനം പ്രതി അന്ന എന്ന പെൺകുട്ടിയിലേക്ക് കൂടുതൽ അടുപ്പിച്ചു....
സിസ്റ്റർ സ്റ്റെഫി പറഞ്ഞ അന്നയെ അന്യോഷിച്ചു വല്ലപ്പോളും വരുന്ന ആ ഫോൺ കോളിനു വേണ്ടി ഞാൻ കാത്തിരുന്നു ......
സിസ്റ്റർ സ്റ്റെഫി പറഞ്ഞ അന്നയെ അന്യോഷിച്ചു വല്ലപ്പോളും വരുന്ന ആ ഫോൺ കോളിനു വേണ്ടി ഞാൻ കാത്തിരുന്നു ......
ലക്ഷ്മി നീണ്ട ഒരു നെടുവീർപ്പോടെ അടുത്ത പേജ് മറിച്ചു ...
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഫോൺ കോളിനു പകരം വന്നത് ആ സ്ത്രീ തന്നെയാണ് . ഫാദർ റൊസാരിയോ എന്നെ അവർക്ക് പരിചയപ്പെടുത്തി. അവരിൽ നിന്നും ഞാൻ അന്നയെ ചികിത്സ ചെയ്യുന്ന ഡോക്ടർ എന്ന നിലയിൽ അവളുടെ ഭൂതകാലം ചോദിച്ചറിഞ്ഞു....
സമ്പന്നമായ കോട്ടയത്തെ ഒരു ക്രിസ്തീയ കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ ഇളയവൾ ആയിട്ടായിരുന്നു അന്നയുടെ ജനനം . പാട്ട് , നൃത്തം, എഴുത്ത് അങ്ങനെ സകലതിലും കഴിവ് തെളിയിച്ച അവൾ തൂലിക സൗഹൃദമെന്ന പത്ര പരസ്യത്തിൽ കൂടിയാണ് ദത്തൻ എന്ന വ്യക്തിയെ പരിചയപ്പെട്ടത്.സൗഹൃദം പ്രണയമായി മാറിയത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തിൽ താൻ ദത്തനൊപ്പം പോകുന്നു എന്ന് മാത്രം എഴുതി വച്ചു അവൾ വീട് വിട്ടിറങ്ങി. എന്നാൽ അവളെ കാത്തു ദത്തൻ വന്നിരുന്നില്ല, ഒന്നോ രണ്ടോ ദിവസം ആ റെയിൽവേ സ്റ്റേഷനിൽ അവന്റെ വരവും കാത്തു അവൾ ഇരുന്നു. പക്ഷേ പുതിയൊരു അന്നയെ തേടി അവളുടെ തൂലിക സുഹൃത്ത് പോയിരുന്നു....
അന്നയ്ക്കു ദത്തൻ വെറുമൊരു പ്രണയം മാത്രമല്ലായിരുന്നില്ല മറിച്ചു അവളുടെ സ്വപ്നവും പ്രതീക്ഷയും ഒക്കെയായിരുന്നു ....
മൂന്നാം ദിവസം ആരൊക്കെയോ അന്നയോടു കാര്യങ്ങൾ ആരാഞ്ഞു.വീട്ടിൽ വിളിച്ചറിയിച്ചു വീട്ടിൽ നിന്നും അന്നയെ കൂട്ടി കൊണ്ട് പോകാൻ ആരും തയ്യാറായില്ല.അങ്ങനെയാണ് അവിടത്തെ സ്റ്റേഷന് മാസ്റ്റർ ആയ എന്റെ ഭർത്താവ് അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നത്. അവളുടെ വീട്ടുകാരെ ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും പക്ഷേ അവർ അവളെ ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് മറുപടി പറഞ്ഞത്.പതിയെ പതിയെ അന്ന ഓർമകളിൽ നിന്നും ഓടി ഒളിച്ചു അവൾ ദത്തൻ എന്ന ഒരൊറ്റ വ്യക്തിയിൽ തന്റെ ഓർമ്മകൾ ഒതുക്കി വച്ചു.അവളുടെ പഴയ ഓർമ്മകൾ ഒക്കെ അവളിൽ നിന്നും പോയി മറഞ്ഞു ഉന്മാദത്തിന്റെ വർണകുപ്പായം അവൾ മേലങ്കിയാക്കി. അങ്ങനെയാണ് ഞങ്ങൾ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് .അതിനു ശേഷം എന്റെ ഭർത്താവിന് സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നോർത്തിലേക്കു പോയി. വല്ലപ്പോഴും അവളുടെ വിവരങ്ങൾ അറിയാൻ വിളിക്കും. ഞാൻ എന്റെ സഹോദരി എന്നു പറഞ്ഞു കൊണ്ടാണ് അന്നയെ ഇവിടെ കൊണ്ടാക്കിയത്....
അന്നയ്ക്കു ദത്തൻ വെറുമൊരു പ്രണയം മാത്രമല്ലായിരുന്നില്ല മറിച്ചു അവളുടെ സ്വപ്നവും പ്രതീക്ഷയും ഒക്കെയായിരുന്നു ....
മൂന്നാം ദിവസം ആരൊക്കെയോ അന്നയോടു കാര്യങ്ങൾ ആരാഞ്ഞു.വീട്ടിൽ വിളിച്ചറിയിച്ചു വീട്ടിൽ നിന്നും അന്നയെ കൂട്ടി കൊണ്ട് പോകാൻ ആരും തയ്യാറായില്ല.അങ്ങനെയാണ് അവിടത്തെ സ്റ്റേഷന് മാസ്റ്റർ ആയ എന്റെ ഭർത്താവ് അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നത്. അവളുടെ വീട്ടുകാരെ ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും പക്ഷേ അവർ അവളെ ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് മറുപടി പറഞ്ഞത്.പതിയെ പതിയെ അന്ന ഓർമകളിൽ നിന്നും ഓടി ഒളിച്ചു അവൾ ദത്തൻ എന്ന ഒരൊറ്റ വ്യക്തിയിൽ തന്റെ ഓർമ്മകൾ ഒതുക്കി വച്ചു.അവളുടെ പഴയ ഓർമ്മകൾ ഒക്കെ അവളിൽ നിന്നും പോയി മറഞ്ഞു ഉന്മാദത്തിന്റെ വർണകുപ്പായം അവൾ മേലങ്കിയാക്കി. അങ്ങനെയാണ് ഞങ്ങൾ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് .അതിനു ശേഷം എന്റെ ഭർത്താവിന് സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നോർത്തിലേക്കു പോയി. വല്ലപ്പോഴും അവളുടെ വിവരങ്ങൾ അറിയാൻ വിളിക്കും. ഞാൻ എന്റെ സഹോദരി എന്നു പറഞ്ഞു കൊണ്ടാണ് അന്നയെ ഇവിടെ കൊണ്ടാക്കിയത്....
" ഡോക്ടർ അന്ന പഴയ ജീവിതത്തിലേക്ക് തിരികെ വരുമോ...?? "
അവരുടെ ചോദ്യത്തിന് " ഞാൻ ശ്രമിക്കാം ".... എന്ന് മാത്രം മറുപടി നൽകി കൊണ്ട് ഞാൻ തിരികെ നടന്നു..ഹോസ്പിറ്റലിൽ നിന്നും തിരികെയുള്ള യാത്രയിൽ ഉടനീളം ഞാൻ അവളെക്കുറിച്ചാണ് ചിന്തിച്ചത്, അവളുടെ പ്രണയം അതിന്റെ ആത്മാര്ഥതയിൽ സ്വന്തം മനസ്സ് തന്നെ കൈവിട്ടു പോയത്... എന്തോ ആ പെൺകുട്ടിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങി.....
ലക്ഷ്മിയുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി.....
അവൾ അടുത്ത പേജിലേക്ക് കണ്ണോടിച്ചു ....
അവൾ അടുത്ത പേജിലേക്ക് കണ്ണോടിച്ചു ....
പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ പോയത് ഓറഞ്ചു നിറമുള്ള ഒരു പിടി ഡെയ്സി പൂക്കളുമായാണ്. അവൾക്കു ഞാനത് സമ്മാനമായി നൽകി ,ഇനിയുള്ള എല്ലാ ദിവസവും ഞാൻ തനിക്കായി ഓറഞ്ചു നിറമുള്ള ഡെയ്സി പൂക്കൾ നൽകും എന്നവൾക്ക് വാക്കും നൽകി.....
ലക്ഷ്മി തന്റെ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചു. ഉള്ളിൽ എന്തോ ഒരു വിങ്ങൽ....
പിന്നീട് ഡയറിക്കുറിപ്പ് ആയിട്ടല്ല കഥ പോലെയാണ് എഴുതിയിരിക്കുന്നത്....
പിന്നീട് ഡയറിക്കുറിപ്പ് ആയിട്ടല്ല കഥ പോലെയാണ് എഴുതിയിരിക്കുന്നത്....
ഞാൻ വരുന്നതും കാത്തു അന്ന നിൽക്കാൻ തുടങ്ങി. പതിയെ പതിയെ അവളുടെ ഓർമകളിൽ ഞാൻ ദത്തനായി വളർന്നു തുടങ്ങി.അവൾ എന്നെ ദത്തൻ എന്ന് വിളിച്ചു തുടങ്ങി..എനിക്ക് വേണ്ടി അവൾ പാട്ടുകൾ പാടി, കവിതകൾ എഴുതി ,എനിക്കു വേണ്ടി ചിരിച്ചു ,എനിക്ക് വേണ്ടി പരിഭവിച്ചു, ഇത്രയും നാൾ അനുഭവിക്കാത്ത പ്രണയമെന്ന മാസ് മരികയിൽ അവളെന്നെ കൊണ്ടെത്തിച്ചു.അവളിൽ നിന്ന് അടർന്നു മാറാൻ കഴിയാത്ത വിധം അവളെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു മാറിക്കഴിഞ്ഞു.....
അവളുടെ മനസ്സിൽ അഖിലേഷ് വർമ എന്നൊരു വ്യക്തിയില്ല ദത്തൻ എന്നൊരു പേര് മാത്രം.
അവളുടെ മൂക്കിൽ തിളങ്ങി നിന്ന ചുവന്ന കല്ലുപതിച്ച മൂക്കൂത്തിയ്ക്കു പകരം ഞാൻ നൽകിയ പ്രണയ സമ്മാനം മരതകപച്ച മൂക്കൂത്തി അവൾ അണിഞ്ഞു,എനിക്ക് വേണ്ടി അവൾ കരിമഷി എഴുതി തുടങ്ങി,എനിക്ക് വേണ്ടി കുപ്പിവളകൾ അണിയാൻ തുടങ്ങി,എനിക്കുവേണ്ടി സ്വപ്നങ്ങൾ കാണാൻ തുടങ്ങി.ഞാനവളെ എന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു .സന്തോഷത്താൽ കലങ്ങി ചുവന്ന കണ്ണുകളോടെ അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...
അവളുടെ മനസ്സിൽ അഖിലേഷ് വർമ എന്നൊരു വ്യക്തിയില്ല ദത്തൻ എന്നൊരു പേര് മാത്രം.
അവളുടെ മൂക്കിൽ തിളങ്ങി നിന്ന ചുവന്ന കല്ലുപതിച്ച മൂക്കൂത്തിയ്ക്കു പകരം ഞാൻ നൽകിയ പ്രണയ സമ്മാനം മരതകപച്ച മൂക്കൂത്തി അവൾ അണിഞ്ഞു,എനിക്ക് വേണ്ടി അവൾ കരിമഷി എഴുതി തുടങ്ങി,എനിക്ക് വേണ്ടി കുപ്പിവളകൾ അണിയാൻ തുടങ്ങി,എനിക്കുവേണ്ടി സ്വപ്നങ്ങൾ കാണാൻ തുടങ്ങി.ഞാനവളെ എന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു .സന്തോഷത്താൽ കലങ്ങി ചുവന്ന കണ്ണുകളോടെ അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...
'ഭ്രാന്തിയെ വിവാഹം ചെയ്ത ഭ്രാന്തൻ' എന്ന വിളിപ്പേരോടെ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടു,നാട്ടുകാർക്കിടയിൽ പരിഹാസപാത്രമായി, പക്ഷേ പ്രണയം കൊണ്ട് അവളെന്നെ വീർപ്പുമുട്ടിച്ചു, അവൾക്കു ഞാൻ ജീവിതം നൽകുന്നതിനൊപ്പം പുതിയൊരു പേരും നൽകി .'ലക്ഷ്മി' പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ പുതിയ പേരിൽ അവൾ ഇന്നും എനിക്കായി കവിതകൾ എഴുതുന്നു, എനിക്ക് വേണ്ടി വീണ്ടും കാലിൽ ചിലങ്ക അണിഞ്ഞു ...
ഭ്രാന്തിയെ പ്രണയിച്ച ഭ്രാന്തൻ ഡോക്ടർ എന്ന് എന്നെ ആളുകൾ കളിയാക്കി വിളിക്കുമ്പോളും കവയത്രിയും ,നർത്തകിയും നാടൊട്ടാകെ അറിയപ്പെട്ടുന്ന വ്യക്തിത്വം ആയി അവളെന്റെ കൂടെയുണ്ട് ...
ഭ്രാന്തിയെ പ്രണയിച്ച ഭ്രാന്തൻ ഡോക്ടർ എന്ന് എന്നെ ആളുകൾ കളിയാക്കി വിളിക്കുമ്പോളും കവയത്രിയും ,നർത്തകിയും നാടൊട്ടാകെ അറിയപ്പെട്ടുന്ന വ്യക്തിത്വം ആയി അവളെന്റെ കൂടെയുണ്ട് ...
ലക്ഷ്മി എന്ന എന്റെ ഭ്രാന്തി പെണ്ണ്. .. !
അവളാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്, അവളിലൂടെയാണ് ഞാൻ പുതിയ പലതും പഠിച്ചത്. അവൾ എന്റെ എല്ലാം എല്ലാം......
അതിന്റെ അവസാനം ഇങ്ങനെ എഴുതിയിരുന്നു
അതിന്റെ അവസാനം ഇങ്ങനെ എഴുതിയിരുന്നു
"ലക്ഷ്മി ... നീ എന്റെ മരണത്തോടെയാവും ഈ ഡയറി വായിക്കുക.ഒരുപക്ഷെ വായിച്ചില്ല എന്നുമിരിക്കും എങ്കിലും ഒന്നു പറഞ്ഞോട്ടെ, ഞാൻ മരിച്ചു കഴിഞ്ഞാലും നീ കണ്ണിൽ കരിമഷി എഴുതണം, കൈകളിൽ കുപ്പിവള ചാർത്തനം, കാൽ വിരലിൽ മിഞ്ചി അണിയണം , അതിലൂടെ എനിക്ക് നിനക്കൊപ്പം ഓർമകളായി ജീവിക്കണം....
പെണ്ണെ ...ചോദിക്കാൻ മനസ്സിൽ വെമ്പൽ കൂട്ടിയ പക്ഷേ ചോദിക്കാതെ വിഴുങ്ങി കളഞ്ഞ ഒരു ചോദ്യമുണ്ട്
ഇത്രയേറെ പ്രണയിക്കപ്പെടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല എന്നാലും ചോദിക്കട്ടെ മാപ്പ്, ദത്തൻ എന്ന പേരിൽ നിന്നിലേക്ക് വേരൂന്നിയതിന്, നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല , വെറുമൊരു ഭ്രാന്തി മാത്രമായി ഭൂമിയിൽ ജീവിച്ചു മരിക്കാൻ നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല, ഇനിയും നിന്റെ ഓർമകളിൽ ദത്തനായി തന്നെ ഞാൻ ജീവിക്കണം..... നിന്നോട് ചെയ്ത വലിയൊരു തെറ്റുണ്ട്, നിന്റെ ഭ്രാന്ത് മാറരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, നിന്നെ നഷ്ടമായി പോകുമോ എന്ന ഭയത്താൽ നിന്റെ ഭ്രാന്ത് മാറാൻ ഞാൻ നിനക്കായി ഒന്നും ചെയ്തില്ല. ഡോക്ടർ എന്ന നിലയിൽ അവിടെ ഞാൻ എന്റെ പ്രഫഷനോട് തെറ്റ് ചെയ്തു.പക്ഷേ ഭർത്താവ് എന്ന നിലയിൽ അതെന്റെ സ്വാർഥത ആയിരുന്നു പൊറുക്കണം നീ.....
"ഇനിയും ജന്മങ്ങൾ തിര പോലെ വന്നിടും,
അന്നും നീയെന്റെ സഖിയായി വേണം..."
പെണ്ണെ ...ചോദിക്കാൻ മനസ്സിൽ വെമ്പൽ കൂട്ടിയ പക്ഷേ ചോദിക്കാതെ വിഴുങ്ങി കളഞ്ഞ ഒരു ചോദ്യമുണ്ട്
ഇത്രയേറെ പ്രണയിക്കപ്പെടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല എന്നാലും ചോദിക്കട്ടെ മാപ്പ്, ദത്തൻ എന്ന പേരിൽ നിന്നിലേക്ക് വേരൂന്നിയതിന്, നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല , വെറുമൊരു ഭ്രാന്തി മാത്രമായി ഭൂമിയിൽ ജീവിച്ചു മരിക്കാൻ നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല, ഇനിയും നിന്റെ ഓർമകളിൽ ദത്തനായി തന്നെ ഞാൻ ജീവിക്കണം..... നിന്നോട് ചെയ്ത വലിയൊരു തെറ്റുണ്ട്, നിന്റെ ഭ്രാന്ത് മാറരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, നിന്നെ നഷ്ടമായി പോകുമോ എന്ന ഭയത്താൽ നിന്റെ ഭ്രാന്ത് മാറാൻ ഞാൻ നിനക്കായി ഒന്നും ചെയ്തില്ല. ഡോക്ടർ എന്ന നിലയിൽ അവിടെ ഞാൻ എന്റെ പ്രഫഷനോട് തെറ്റ് ചെയ്തു.പക്ഷേ ഭർത്താവ് എന്ന നിലയിൽ അതെന്റെ സ്വാർഥത ആയിരുന്നു പൊറുക്കണം നീ.....
"ഇനിയും ജന്മങ്ങൾ തിര പോലെ വന്നിടും,
അന്നും നീയെന്റെ സഖിയായി വേണം..."
ഡയറിയുടെ അവസാന താളുകളും വായിച്ചു തീർത്തു, ലക്ഷ്മി അലറിക്കരഞ്ഞു,
അവളിൽ വര്ഷങ്ങളോളം ഒളിഞ്ഞു കിടന്ന ഭ്രാന്തിന്റെ അവസാന കണികയും അവിടെ വച്ചു ആ നിമിഷം മാറിക്കഴിഞ്ഞിരുന്നു ..
ലക്ഷ്മി ഡയറിയുമായി മുറിയിലേക്ക് നടന്നു. കണ്ണാടിക്കു മുന്നിൽ നിന്നും തന്റെ മൂക്കിലെ ആ മരതക പച്ചയിലേക്കു നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . അത് സാരമാക്കാതെ അവർ കണ്ണിൽ കരിമഷി എഴുതി, കുപ്പി വള അണിഞ്ഞു, മുടി മുന്നിലേക്ക് പിന്നിയിട്ടു .....
നിലാവ് പൊഴിഞ്ഞ ആ രാത്രിയിൽ ലക്ഷ്മി തന്റെ പ്രിയപ്പെട്ടവന്റെ കുഴിമാടത്തിലേക്കു നടന്നു.ആ പച്ച മണം മായാത്ത മണ്ണിൽ തന്റെ കവിൾ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു
അവളിൽ വര്ഷങ്ങളോളം ഒളിഞ്ഞു കിടന്ന ഭ്രാന്തിന്റെ അവസാന കണികയും അവിടെ വച്ചു ആ നിമിഷം മാറിക്കഴിഞ്ഞിരുന്നു ..
ലക്ഷ്മി ഡയറിയുമായി മുറിയിലേക്ക് നടന്നു. കണ്ണാടിക്കു മുന്നിൽ നിന്നും തന്റെ മൂക്കിലെ ആ മരതക പച്ചയിലേക്കു നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . അത് സാരമാക്കാതെ അവർ കണ്ണിൽ കരിമഷി എഴുതി, കുപ്പി വള അണിഞ്ഞു, മുടി മുന്നിലേക്ക് പിന്നിയിട്ടു .....
നിലാവ് പൊഴിഞ്ഞ ആ രാത്രിയിൽ ലക്ഷ്മി തന്റെ പ്രിയപ്പെട്ടവന്റെ കുഴിമാടത്തിലേക്കു നടന്നു.ആ പച്ച മണം മായാത്ത മണ്ണിൽ തന്റെ കവിൾ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു
" ഒരു സ്ത്രീയ്ക്ക് ഇതിനേക്കാൾ എന്താണ് ഭാഗ്യം ലഭിക്കുക...... ??
നിങ്ങളെപ്പോലെ ഒരാളുടെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞത് ഞാൻ ചെയ്ത മഹാ പുണ്യം,എന്നോട് ക്ഷമ ചോദിക്കുകയോ??
എന്നെപ്പോലൊരു ഭ്രാന്തിയെ ജീവിതകാലം മുഴുവൻ ചുമന്നതിനു, സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിച്ചതിനു എത്ര ജന്മം ഞാൻ പകരം നൽകണം ,,,?"
നിങ്ങളെപ്പോലെ ഒരാളുടെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞത് ഞാൻ ചെയ്ത മഹാ പുണ്യം,എന്നോട് ക്ഷമ ചോദിക്കുകയോ??
എന്നെപ്പോലൊരു ഭ്രാന്തിയെ ജീവിതകാലം മുഴുവൻ ചുമന്നതിനു, സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിച്ചതിനു എത്ര ജന്മം ഞാൻ പകരം നൽകണം ,,,?"
ആ കിടപ്പിൽ നിന്നും ലക്ഷ്മി പിന്നെ ഉണർന്നില്ല....
തന്റെ ദേഹം ഇവിടെ ഉപേക്ഷിച്ചു തന്റെ പ്രിയപ്പെട്ടവന്റെ അരികിലേക്കവൾ പറന്നു....
തന്റെ ദേഹം ഇവിടെ ഉപേക്ഷിച്ചു തന്റെ പ്രിയപ്പെട്ടവന്റെ അരികിലേക്കവൾ പറന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ