"വിടരുതവനെ .... എനിക്കവനെ കൊല്ലണം...
എടാ... നിന്നെ ഞാൻ കൊല്ലും..."
എടാ... നിന്നെ ഞാൻ കൊല്ലും..."
മങ്ങിയ മഞ്ഞച്ചുമരുകൾക്കുള്ളിൽ ആ ശബ്ദം അത്യുച്ചത്തിൽ പ്രതിധ്വനിച്ചു,ആദ്യമായി കേൾക്കുന്ന ശബ്ദമായതിനാൽ മനു വേഗം വലിയ അഴികൾ കൊണ്ടലങ്കരിച്ച ഇടനാഴിയിലൂടെ താഴേക്കു നടന്നു. ഉച്ചത്തിലുള്ള അട്ടഹാസവും പൊട്ടിക്കരച്ചിലും നേർത്തു നേർത്തു പിന്നീടലഞ്ഞില്ലാതായി. മനുവിനെക്കണ്ടതും സിസ്റ്റർ സൂസന്ന പറഞ്ഞു.
"ഡോക്ടർ എത്തിയോ..?
പേഷ്യന്റ് മയങ്ങുകയാണ്,ഉറങ്ങുവാനുള്ള ഇൻജെക്ഷൻ നൽകിയിട്ടുണ്ട്..."
പേഷ്യന്റ് മയങ്ങുകയാണ്,ഉറങ്ങുവാനുള്ള ഇൻജെക്ഷൻ നൽകിയിട്ടുണ്ട്..."
"ആരാ നിലവിളിച്ചത്..??"
"ശ്രീദേവി ആണ് ഡോക്ടർ നിലവിളിച്ചത്.അവരാ പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു. പെട്ടെന്നവർ ആരെയോ കണ്ടത് പോലെ ഇങ്ങനെ നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടു.കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി ഈ ഹോസ്പിറ്റലിലെ അന്തേവാസിയാണ് ശ്രീദേവി.പക്ഷെ ആദ്യമായാണ് ഇങ്ങനെ.."
മനുവിനോട് ഇത്രയും പറഞ്ഞു തണുത്ത കാറ്റേറ്റ് മുന്നിലേക്ക് അനുസരണയില്ലാതെ പാറി വീണു കൊണ്ടിരുന്ന നര വീണ മുടി ചെവിക്കടിയിലേക്ക് തിരുകി വച്ചു കൊണ്ട് സൂര്യാംശു കടന്നു വരുന്ന അഴികൾക്കരികിലൂടെ അവർ നടന്നു നീങ്ങി..
കുന്നിൻ മുകളിലെ പ്രകൃതി കനിഞ്ഞു നൽകിയ എല്ലാ മനോഹാരിതയോടും കൂടി നില നിൽക്കുന്ന നീലഗിരി മെന്റൽ ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്തു വന്ന ഡോക്ടർ ആണ് 'ഡോക്ടർ മനു സാമുവൽ', വന്നിട്ടിപ്പോൾ ഒരു മാസം ആകാൻ പോകുന്നതേ ഉള്ളൂ എങ്കിലും അദ്ധേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്‌നേഹപൂർവമായ പരിചരണവും അവിടെയുള്ള രോഗികൾക്കും സ്റ്റാഫുകൾക്കും പ്രിയപ്പെട്ടവനാവാൻ അധികം സമയം വേണ്ടി വന്നില്ല.
നീലഗിരി ഹോസ്പിറ്റലിലെ പ്രത്യേകതയായി അയാൾക്ക് തോന്നിയത് മിക്കവാറും എല്ലാവരും ഏകദേശം നോർമൽ ആണ് ,ചിലരൊക്കെ പൂർണമായും അസുഖം മാറിയവർ, ചുരുക്കം ചിലർ മാത്രം അസുഖാവസ്ഥയിൽ, അസുഖത്തിൽ നിന്നും മോചിതരായിട്ടും തിരികെ വീട്ടിലേക്കു മടങ്ങി പോകാൻ കൂട്ടാക്കാത്തവരും,വീട്ടുകാർ കൂട്ടിക്കൊണ്ടു പോകാത്തവരുമാണ് കൂടുതലും.ഫാദർ ജോൺ ഉലഹന്നാന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ഹോസ്പിറ്റൽ ശരിക്കും ഒരു സ്വർഗം തന്നെയാണെന്ന് മനുവിന് തോന്നാറുണ്ട്. രോഗികളായിരുന്ന ഇപ്പോൾ രോഗവിമുക്തി നേടിയവർ പല കൃഷികളും അവിടെ ചെയ്യുന്നു.അവർ തന്നെ വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും തങ്ങൾക്കു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കുന്നു.ശാന്തമായ, ശുദ്ധമായ അന്തരീക്ഷവും , നല്ല വെള്ളവും രോഗികളോട് നന്നായി പെരുമാറുന്ന ആശുപത്രി ജീവനക്കാരും.ഇത്രയും നല്ല സാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ എങ്ങനെ അസുഖം ഭേദമാകാതിരിക്കും ..?
മറ്റ് ഭ്രാന്താശുപതികളിൽ നിന്നുയരുന്നത്പോലെയുള്ള അട്ടഹാസങ്ങളോ ബഹളങ്ങളോ മനു അവിടെ കേട്ടിരുന്നില്ല.ശ്രീദേവിയെ കിടത്തിയ മുറിയിലേക്ക് മനു കയറി.അവർ ഉറങ്ങുകയാണ്, ശാന്തമായി നിഷ്കളങ്കയായൊരു കുഞ്ഞിനെപ്പോലെ , അവരുടെ മെല്ലിച്ച മഞ്ഞളിന്റെ നിറമുള്ള ചുളിവുകൾ വീണ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്ന ശേഷം
" പേഷ്യന്റ് ഉണരുമ്പോൾ എന്നെ വിളിക്കണം "
ശ്രീദേവിക്ക് കൂട്ടിരുന്ന നഴ്സിനോട് ഇങ്ങനെ പറഞ്ഞു കൊണ്ട് മനു പുറത്തേക്കിറങ്ങി.മനു നടക്കുന്നതിനിടയില്‍ ശ്രീദേവിയെ കുറിച്ച് ആലോചിച്ചു. ഞാന്‍ വന്നു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പ്രയർ റൂമിൽ വച്ചാണ് ആദ്യമായി ശ്രീദേവിയെ കാണുന്നത്, മനോഹരമായൊരു ക്രിസ്തീയ ഭക്തി ഗാനം ആലപിക്കുകയായിടുന്നു അവർ. മറ്റുള്ളവർ ആ സ്വരമാധുരിയിൽ ലയിച്ചു ചുറ്റിനുമിരിപ്പുണ്ട്..
ഞാനും അവർക്കൊപ്പം പങ്കു ചേർന്നു.പ്രാർഥന കഴിഞ്ഞു ഞാനവരെ അഭിനന്ദിക്കാന്‍ മുറിക്കു പുറത്തു കാത്തു നിന്നു , അവർ പുറത്തേക്കിറങ്ങി,
ഞാനും അവർക്കൊപ്പം പങ്കു ചേർന്നു.പ്രാർഥന കഴിഞ്ഞു ഞാനവരെ അഭിനന്ദിക്കാന്‍ മുറിക്കു പുറത്തു കാത്തു നിന്നു , അവർ പുറത്തേക്കിറങ്ങി,
" മാം... പാട്ടു നന്നായിട്ടുണ്ട്... "
അവരോടു ഞാനത് പറഞ്ഞപ്പോൾ മുഖമുയർത്തി എനിക്കുനേരെ നോക്കി. എന്നിട്ടു വിഷാദം കലർന്നൊരു ചിരി സമ്മാനിച്ചു കൊണ്ടു പതിയെ നടന്നു പോയി.അമ്പതു വയസ്സിനടുപ്പിച്ചു പ്രായം തോന്നിക്കുന്ന,നരകയറിയ നീണ്ട മുടി പുറകിലേക്ക് പിന്നിയിട്ടു, കുഴിയിലേക്കാണ്ട്‍ വലിയ കണ്ണുകളുള്ള , നന്നേ വെളുത്തു കൊലുന്നനെയുള്ള അവരോടു എനിക്ക് എന്തോ വല്ലാത്തൊരിഷ്ടം തോന്നി,സ്കൂൾ ക്ലാസ്സിൽ എന്നെ മലയാളം പഠിപ്പിച്ച വേണി ടീച്ചറുടെ മുഖഭാഷയായിരുന്നു അവർക്ക് ...
"ഡോക്ടർ.. പേഷ്യന്റ് ഉണർന്നിട്ടുണ്ട് "
നഴ്സ് വന്നു വിളിച്ചപ്പോൾ അവർക്കൊപ്പം മനു ശ്രീദേവിയെ കിടത്തിയ മുറിയിലേക്ക് പോയി. ശ്രീദേവി എണീറ്റിരുപ്പുണ്ട് അവരുടെ മുഖം കൂടുതൽ ക്ഷീണിച്ചതായി മനുവിന് തോന്നി. അയാളെ കണ്ടു അവർ പ്രയാസപ്പെട്ടൊന്നു ചിരിച്ചു.
"എന്തു പറ്റി.... ???
എന്തിനാ കരഞ്ഞത്..?? "
എന്തിനാ കരഞ്ഞത്..?? "
മനുവിന്റെ ചോദ്യം കേട്ട അവരുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ നിറഞ്ഞൊഴുകി.
" അയാളെ ഞാൻ കണ്ടു...ആ ചതിയനെ..
എന്റെ ജീവിതം നശിപ്പിച്ചവനെ... അവനെ ഞാൻ കൊല്ലും.... "
എന്റെ ജീവിതം നശിപ്പിച്ചവനെ... അവനെ ഞാൻ കൊല്ലും.... "
അവർ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.മുൻപോട്ടു വീഴാൻ ചാഞ്ഞ ശ്രീദേവിയെ മനു താങ്ങി പിടിച്ചു കട്ടിലിലേക്കിരുത്തി. കുറച്ചു നേരം അവർക്കരുകിൽ ഇരുന്നു.ശ്രീദേവി മനുവിനെത്തന്നെ കുറെ നേരം നോക്കിയിരുന്നു മനു അവരെയും.എന്നിട്ടു ചോദിച്ചു
" മാം ആരെക്കണ്ട കാര്യമാ പറയുന്നത്..? ആരാണിവിടെ വന്നത്.... ???"
ശ്രീദേവി കുറച്ചു നേരം മൗനം പാലിച്ച ശേഷം മുറിയിൽ നിന്ന നഴ്‌സിനെ ഒന്ന് നോക്കി.അവർ നിൽക്കുന്നത് ശ്രീദേവിക്ക് അലോസരമാകുന്നു എന്നെനിക്കു തോന്നി.
"സിസ്റ്റർ പൊയ്ക്കൊള്ളൂ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം... "
സിസ്റ്റർ മുറിവിട്ടു പുറത്തേക്കു പോയി. അയാൾ ആരാണെന്നറിയാൻ എനിക്ക് ആകാംഷ തോന്നി. തോട്ടക്കാരൻ രാവുണ്ണി പറഞ്ഞിരുന്നു
" ശ്രീദേവിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നത്രെ അയാൾ അവരെ ചതിച്ചിട്ടു പോയി.ഒരു കുട്ടിയും ഉണ്ടായിരുന്നു അയാൾ പോയതിൽ പിന്നെ കുഞ്ഞിനു വേണ്ടി ജീവിച്ചു.ഏതോ അപകടത്തിൽ കുട്ടിയും മരിച്ചപ്പോൾ മനോനില തെറ്റിയതാ.ഏതോ നല്ല കുടുംബത്തിലെയാ ഇവിടെ കൊണ്ടു വരുമ്പോൾ മുഴുഭ്രാന്തി ആയിരുന്നു അതിലേറെ സുന്ദരിയും ..കഷ്ടം ഓരോരോ ജന്മങ്ങൾ "
ആ ചതിയനായ കാമുകനെയാവും ശ്രീദേവി കണ്ടിട്ടുണ്ടാവുക.ശ്രീദേവിയോട് ഞാൻ പിന്നെയും ചോദിച്ചു "ആരെയാ മാം കണ്ടത്...??"
നിറഞ്ഞൊഴുകിയ വലിയ കണ്ണുകളിൽ ഒരു അഗ്നിപർവതം പൊട്ടിയൊലിക്കുന്നതായാണ് എനിക്ക് തോന്നിയത്.അവർ പറഞ്ഞു
നിറഞ്ഞൊഴുകിയ വലിയ കണ്ണുകളിൽ ഒരു അഗ്നിപർവതം പൊട്ടിയൊലിക്കുന്നതായാണ് എനിക്ക് തോന്നിയത്.അവർ പറഞ്ഞു
"അവനെ...ആ ജോസഫിനെ..അവനാണ് എന്നെ ചതിച്ചത്, അവനെന്റെ മകനെയും എന്നിൽ നിന്നും തട്ടിയെടുത്തു..."
ശ്രീദേവിയെപ്പറ്റി പറഞ്ഞു കേട്ട കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥയായിരുന്നു അവർ പറഞ്ഞത്.അതു കേട്ടു ഞാൻ തരിച്ചിരുന്നു പോയി ..
"എന്റെ പേര് ശ്രീദേവി എന്നല്ല. 'അന്ന' എന്നായിരുന്നു. 'അന്നമ്മ ' എന്ന് എല്ലാവരും വിളിക്കും. റോഡും കറന്റ് വെട്ടവും നല്ല വീടുകളും ഒന്നുമില്ലാത്തൊരു കുഗ്രാമത്തിൽ ആയിരുന്നു ഞാൻ ജനിച്ചത്.എനിക്ക് താഴെ അഞ്ചു പെണ്ണുങ്ങൾ വേറെയുമുണ്ടായിരുന്നു. പിന്നെ ബുദ്ധിക്ക് സ്ഥിരതയില്ലാത്തൊരു അനിയനും. അപ്പച്ചൻ വലിയ കുടുംബക്കാരനായിരുന്നു പക്ഷേ അമ്മച്ചിയുമായി ഇഷ്ടക്കല്യാണം ആയിരുന്നത് കൊണ്ട് വീട്ടിൽ നിന്നു ഇറക്കി വിട്ടു. കുറെയേറെ കഷ്ടപ്പെട്ട് അഞ്ചു സെന്റ് പുരയിടം വാങ്ങി അവിടെ ചെറിയൊരു ഓലപ്പുര കെട്ടി ഞങ്ങൾ കഴിഞ്ഞു, എന്നും പട്ടിണി മാത്രമായിരുന്നു.അപ്പച്ചൻ കിളയ്ക്കാനും മറ്റും പോയി കൊണ്ടു വരുന്ന തുച്ഛമായ പൈസ ഒന്നിനും തികയുമായിരുന്നില്ല...
പ്രായമായ ഞങ്ങളുടെ കല്യാണക്കാര്യമോർത്ത് അപ്പച്ചനും അമ്മച്ചിയും ഉരുകി ജീവിച്ചു.
പ്രായമായ ഞങ്ങളുടെ കല്യാണക്കാര്യമോർത്ത് അപ്പച്ചനും അമ്മച്ചിയും ഉരുകി ജീവിച്ചു.
ഞങ്ങളുടെ പള്ളിയിലെ പ്രാർഥനാ ഗാനം ചൊല്ലുന്ന സംഘത്തിൽ ഞാനും ഉണ്ടായിരുന്നു ,അങ്ങനെയാണ് ഒരു ബ്രോക്കർ വഴി പണക്കാരനായ ജോസഫ് എന്ന ദുഷ്ടൻ എന്റെ വീട്ടിലേക്ക് കല്യാണാലോചനയുമായി വരുന്നത്. ആദ്യഭാര്യ പിണങ്ങി പോയി എന്നെ പള്ളിയിൽ വച്ച് കണ്ടിഷ്ടപ്പെട്ടു അതാണ് ആലോചനയുമായി വന്നത്. അയാൾ എന്റെ ഇളയത്തുങ്ങളെക്കൂടെ കെട്ടിച്ചു വിട്ടേക്കാം എന്ന് പറഞ്ഞു.തീരാ പട്ടിണിയിൽ നിന്നും മോചനം സ്വപ്നം കണ്ട അപ്പച്ചന് രണ്ടാം കെട്ടുകാരൻ എന്നതൊന്നും പ്രശ്നമേ അല്ലായിരുന്നു.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഇരുപത്തിയൊന്നുകാരിയായ എനിക്ക് ഇരട്ടി പ്രായമുള്ള ജോസഫിന്റെ ഭാര്യാ പട്ടം കിട്ടി, ഞാൻ അയാൾക്കൊപ്പം അയാളുടെ വലിയ വീട്ടിലേക്കു പോയി...
അവിടെ മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു. അയാളുടെ ആദ്യഭാര്യ..അയാൾ എന്നെ കളവ് പറഞ്ഞു വിവാഹം കഴിച്ചതായിരുന്നു.അയാൾ വിവാഹമോചിതനേ ആയിരുന്നില്ല..പക്ഷെ ആ സ്ത്രീ എന്നോട് വളരെ സ്നേഹത്തിലാണ് പെരുമാറിയിരുന്നത്. പട്ടിണി കൊണ്ട് ഉറങ്ങാത്ത രാത്രികൾ മാത്രമുണ്ടായിരുന്ന എനിക്ക് ആ വീട് സ്വർഗ്ഗമാണെന്ന് തോന്നി. നിറയെ പരിചാരകർ, ഇഷ്ടംപോലെ ആഹാരം, വസ്ത്രം അങ്ങനെ ഞാൻ അവിടെ രാജകുമാരിയെ പോലെ കഴിഞ്ഞു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ ഉദരത്തിൽ ഒരു കുരുന്നു ജീവൻ മൊട്ടിട്ടു.വളരെ പ്രതീക്ഷയോടെ ഞാനവന്റെ മുഖം കാണാൻ ...,ആ കരച്ചിലൊന്നു കേൾക്കാന്‍.., അവന്റെ കുഞ്ഞുമേനിയെ മുത്തി മണപ്പിക്കാൻ... കൊതിയോടെ കാത്തിരുന്നു.കാത്തിരിപ്പിനൊടുവിൽ ഞാനൊരു ആണ്‍കുഞ്ഞിനു ജന്മം നൽകി. പക്ഷെ പ്രസവത്തില്‍ തന്നെ ആ കുട്ടി മരിച്ചു പോയിരുന്നു.എന്റെ കുട്ടിയുടെ മുഖം പോലും കാണാന്‍ വിധിയില്ലാതെ നീറുന്ന ഹൃദയവുമായി നിന്ന എന്നെ അവര്‍ ആശ്വാസ വാക്കുകൾ കൊണ്ട് ചേർത്തു പിടിച്ചു.രണ്ടു ദിവസം കഴിഞ്ഞു പ്രസവ ശുശ്രൂഷയ്ക്കായി എന്നെ അവര്‍ എന്റെ വീട്ടിൽ കൊണ്ടാക്കി...."
ശ്രീദേവിയുടെ കണ്ണുകൾ കരഞ്ഞു കലങ്ങി.മനു പെട്ടെന്നൊരു ഗ്ലാസ്സ് വെള്ളം അവർക്ക് ഒഴിച്ചു കൊടുത്തു.അതവർ ആഗ്രഹിച്ചിരുന്നതു പോലെ ധൃതിയിൽ വാങ്ങിക്കുടിച്ചു.പിന്നെ കുറച്ചു നേരം മൗനമായി ഇരുന്നു .നീണ്ട നിശബ്ദതയ്ക്കു ശേഷം പിന്നെയും തുടർന്നു...
" ഞാൻ അവരെന്ന തിരികെ വിളിക്കുന്നതും കാത്തിരുന്നു. ആരും എന്നെ വിളിക്കുവാന്‍ വന്നില്ല.ഒരിക്കൽ വീട്ടിൽ ആരോടും യാത്ര പോലും ചോദിക്കാതെ ജോസഫിന്റെ വീട്ടിലേക്കു പോയി. പക്ഷേ ആ വലിയ വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ ആ ചെമ്മൺ പാതയിൽ തളർന്നു ഞാനിരുന്നു, അവിടെ അടുത്തുള്ള ഒരു വീട്ടുകാരിൽ നിന്നും ഞാനറിഞ്ഞു ജോസെഫിന്റെ സ്വന്തം വീടല്ല അതെന്നും, കോട്ടയമാണ് അയാളുടെ നാടെന്നും, ജോലി ആവശ്യത്തിനായി വീട് കുറച്ചു നാളത്തേയ്ക്കു വാടകയ്ക്ക് എടുത്തതാണെന്നും അതു കഴിഞ്ഞവര്‍ നാട്ടിലേക്ക് പോയെന്നും അടുത്തുള്ളവരോടൊക്കെ ഞാൻ അവിടെ പുതുതായി വന്ന ജോലിക്കാരിയാണെന്നാണ് പറഞ്ഞിരുന്നതെന്നും അറിഞ്ഞു ,
അവരെന്നെ ചതിക്കുകയായിരുന്നെന്നു മനസ്സിലാക്കിയിട്ടും ഒന്നിനും കഴിയാതെ നിസ്സഹായയായി ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങി,കാമം പൂത്ത കണ്ണുകളിൽ നിന്നും ഓടിയൊളിച്ചു.പക്ഷെ ഒരു ദിവസം ഞാൻ അയാളെ കണ്ടു കൂടെ അയാളുടെ ആദ്യ ഭാര്യയും .അവർക്കു നേരെ ഓടിച്ചെന്ന എന്നെ
"ഭ്രാന്തി, ഭ്രാന്തി.." എന്ന് വിളിച്ചു കൊണ്ട് ആൾക്കൂട്ടത്തിനു നടുവിലിട്ടു അയാളെന്നെ തല്ലിച്ചതച്ചു...
,
ശ്രീദേവി മുഖം പൊത്തി പൊട്ടിക്കരഞ്ഞു, എല്ലാം നഷ്ടപ്പെട്ട ഞാൻ സ്വബോധവും നഷ്ടപ്പെട്ടു വര്ഷങ്ങളോളം തെരുവിലലഞ്ഞു. എച്ചിലിലകൾക്കു വേണ്ടി നായ്ക്കളോടു മത്സരിച്ചു...
ഒടുവിൽ മുഴു ഭ്രാന്തിയായി മാറിയ എന്നെ ആരൊക്കെയോ ഇവിടെ കൊണ്ടെത്തിച്ചു...."
"ഭ്രാന്തി, ഭ്രാന്തി.." എന്ന് വിളിച്ചു കൊണ്ട് ആൾക്കൂട്ടത്തിനു നടുവിലിട്ടു അയാളെന്നെ തല്ലിച്ചതച്ചു...
,
ശ്രീദേവി മുഖം പൊത്തി പൊട്ടിക്കരഞ്ഞു, എല്ലാം നഷ്ടപ്പെട്ട ഞാൻ സ്വബോധവും നഷ്ടപ്പെട്ടു വര്ഷങ്ങളോളം തെരുവിലലഞ്ഞു. എച്ചിലിലകൾക്കു വേണ്ടി നായ്ക്കളോടു മത്സരിച്ചു...
ഒടുവിൽ മുഴു ഭ്രാന്തിയായി മാറിയ എന്നെ ആരൊക്കെയോ ഇവിടെ കൊണ്ടെത്തിച്ചു...."
കുഴിയിലാണ്ട കണ്ണുകൾ എനിക്ക് നേരെ നോക്കിക്കൊണ്ടവർ പറഞ്ഞു ,
"ഇന്ന് ഇവിടെ വച്ചയാളെ ഞാന്‍ കണ്ടു.നീല കാറിൽ കയറി അയാൾ പോയി...
മോനെ...എന്റെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഇന്ന് നിന്റെ അതേ പ്രായമുണ്ടായിരുന്നേനെ... പക്ഷെ...പക്ഷെ ദൈവം എനിക്ക്പഅതും നിഷേധിച്ചു .."
മോനെ...എന്റെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഇന്ന് നിന്റെ അതേ പ്രായമുണ്ടായിരുന്നേനെ... പക്ഷെ...പക്ഷെ ദൈവം എനിക്ക്പഅതും നിഷേധിച്ചു .."
അവരുടെ മെല്ലിച്ച കൈകൾ മനുവിന്റെ കൈകളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു.അത്രയും നേരം എല്ലാം മൂളിക്കേട്ടു കൊണ്ടിരുന്ന മനു ശ്രീദേവിയോട് ചോദിച്ചു.
" ജോസഫിന്റെ ഭാര്യയുടെ പേര് മറിയ എന്നാണോ..? ജോസഫിന്റെ മുഴുവൻ പേര് സാമുവൽ ജോസഫ് പെരേര എന്നല്ലേ....???"
അത്ഭുതത്തോടെ ശ്രീദേവി മനുവിന്റെ മുഖത്തേയ്ക്കു നോക്കി, എന്നിട്ടവരെ ചേർത്തു പിടിച്ചു
"അമ്മാ...."
എന്നു വിളിച്ചു
" അമ്മയുടെ മകൻ മരിച്ചിട്ടില്ല.......
ഞാൻ തന്നെയാണ് ആ ജോസഫിന്റെ മകൻ മനു സാമുവൽ.ഞാനൊരിക്കലും ഇതറിഞ്ഞിരുന്നില്ല. അമ്മയെ മാത്രമല്ല എന്നെയും അവർ ചതിക്കുകയായിരുന്നു ഈ കാലങ്ങളോളം..."
ഞാൻ തന്നെയാണ് ആ ജോസഫിന്റെ മകൻ മനു സാമുവൽ.ഞാനൊരിക്കലും ഇതറിഞ്ഞിരുന്നില്ല. അമ്മയെ മാത്രമല്ല എന്നെയും അവർ ചതിക്കുകയായിരുന്നു ഈ കാലങ്ങളോളം..."
അന്ന് നീല കാറിൽ വന്നത് തന്റെ ഡാഡി ആണെന്നു മനസ്സിലാക്കാനും, ഡാഡിയെ കണ്ടാണ് അവർ നിലവിളിച്ചതെന്നും,ശ്രീദേവി തന്‍റെ പെറ്റമ്മയാണെന്നും മനു തിരിച്ചറിഞ്ഞു കഴിഞ്ഞു.കുട്ടികള്‍ ഉണ്ടാകില്ലെന്ന് വിധിയെഴുതിയ തന്‍റെ ആദ്യഭാര്യക്ക് വേണ്ടി മറ്റൊരു പെണ്ണിന്റെ ജീവിതം നരകതുല്യമാക്കിയ തന്‍റെ അച്ഛനോട് മനുവിന് വെറുപ്പ് തോന്നി.
ശ്രീദേവി മനുവിനെ ഒന്നു കൂടി നോക്കി.അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.ഇത്ര വര്‍ഷങ്ങളോളം അവൾ കൊണ്ടു നടന്ന സ്നേഹക്കടൽ ആ നെറ്റിയിൽ ഒഴുകി നടന്നു. പതിയെ ആ ചുംബനത്തിന്റെ ശക്തി കുറഞ്ഞു ശ്രീദേവി മനുവിന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു,
" അമ്മാ....,അമ്മാ....,ഉച്ചത്തിൽ മനു അലറിക്കരഞ്ഞു.അപ്പോഴും ശാന്തയായി ശ്രീദേവി ഉറങ്ങുകയായിരുന്നു. ജീവിതാഭിലാഷം സാധ്യമായ നിർവൃതിയിൽ.....!!